മഹാ ശിവഭക്തരായിരുന്നു നളകൂബരനും മണിഗ്രീവനും. പക്ഷേ ഭൗതികസമ്പത്തിന്റെ ആധിക്യം കാരണം ധൂർത്തരും ബോധഹീനരുമായി മാറിയ അവർ ഒരിക്കൽ നഗ്നരായ പെൺകുട്ടികളുമൊത്ത് ഒരു തടാകത്തിൽ ഉല്ലസിക്കുകയും, ലജ്ജയില്ലാതെ അങ്ങുമിങ്ങും നടക്കുകയും ചെയ്തു. അപ്പോൾ നാരദമുനി ആ വഴി കടന്നു പോകാനിടയായി. സമ്പത്തും മിഥ്യാഹങ്കാരവും കാരണം മത്തുപിടിച്ചിരുന്ന അവർ നാരദമുനിയുടെ സാന്നിദ്ധ്യ മറിഞ്ഞിട്ടും ലജ്ജിതരായില്ലെന്നുമാത്രമല്ല, നഗ്നരായി തുടരുകയും ചെയ്തു. സമ്പത്തും മിഥ്യാഹങ്കാരവും കാരണം അവർ സാമാന്യമര്യാദപോലും മറന്നുപോയെന്നർത്ഥം. സ്വത്തും വലിയ പദവിയുമൊക്കെയുണ്ടാകുമ്പോൾ സാമാന്യമര്യാദകൾ മറക്കുകയും നാരദമുനിയെപ്പോലുള്ള മഹാ മുനിമാരെപ്പോലും വകവയ്ക്കാതിരിക്കുകയും ചെയ്യുക എന്നതൊക്കെ ഭൗതികഗുണങ്ങളുടെ സ്വഭാവമാണ്. ഇത്തരം ബോധഹീനർക്ക് (അഹങ്കാര വിമൂഢാത്മാ), പ്രത്യേകിച്ചും ഭക്തരെ അവഗണിക്കുന്നവർക്ക് ശരിയായ ശിക്ഷ വീണ്ടും ദാരിദ്ര്യബാധിതരാകുകയെന്നതാണ്. യമനിയമാദികൾ പരിശീലിപ്പിച്ച് മിഥ്യാഹങ്കാരം നിയന്ത്രിക്കുന്നതെങ്ങനെയെന്ന് വൈദികനിയമങ്ങൾ പറഞ്ഞുതരുന്നുണ്ട് (‘തപസാ ബ്രഹ്മചര്യേണ ശമേന ച ദമേന ച). ഭൗതി കലോകത്തിൽ സമ്പന്നപദവിയുടെ അന്തസ്സ് എത്ര താത്കാലികമാണെന്ന് ഒരു ദരിദ്രനെ ബോദ്ധ്യപ്പെടുത്താൻ വളരെ എളുപ്പമാണ്. പക്ഷേ ധനികൻ അതു മനസ്സിലാക്കാൻ കൂട്ടാക്കുകയില്ല. അതിനാൽ നാരദമുനി നളകൂബ രമണിഗ്രീവന്മാരെ മന്ദരും ബോധഹീനരുമായ വൃക്ഷങ്ങളാവാൻ ശപിച്ച് ഉദാഹരണം കാണിച്ചുതന്നു. ഉചിതമായ ശിക്ഷയായിരുന്നു അത്. എന്നാൽ കൃഷ്ണൻ്റെ കാരുണ്യം മൂലം ഭഗവാനെ നേർക്കുനേർ കാണാനാവും വി ധം ഭാഗ്യം ആ ശിക്ഷയിലും അവർക്കു ലഭിച്ചു. അതിനാൽ വൈഷ്ണവർ നൽകുന്ന ശിക്ഷ ശിക്ഷയേയല്ല; അതുമൊരുതരം കാരുണ്യവർഷമാണ്. ദേ വർഷി നൽകിയ ശാപം മൂലം നളകുബരമണിഗ്രീവന്മാർ രണ്ട് യമളാർജുനവൃക്ഷങ്ങളായി കൃഷ്ണനെ നേരിട്ട് കാണാനുള്ള ഭാഗ്യവും പ്രതീക്ഷിച്ച് യ ശോദാനന്ദഗോപന്മാരുടെ വീട്ടുമുറ്റത്ത് നില്പായി. ഭഗവാൻ കൃഷ്ണൻ ഭക്തൻ്റെ ആഗ്രഹമനുസരിച്ച് ഈ യമളാർജുന വൃക്ഷങ്ങളെ കടപുഴക്കി. നളകൂബരമണിഗ്രീവന്മാരെ കൃഷ്ണൻ മോചിപ്പിച്ചപ്പോൾ നൂറു ദേവവർഷ ങ്ങൾ കഴിഞ്ഞിരുന്നെങ്കിലും അവരുടെ പൂർവ്വബോധം ഉണരുകയും ദേവ ന്മാർക്കുചിതമായ രീതിയിൽ അവർ കൃഷ്ണനു സ്തുതികളർപ്പിക്കുകയും ചെയ്തു. അങ്ങനെ കൃഷ്ണനെ നേർക്കുനേർ കാണാനുള്ള ഭാഗ്യം ലഭി ച്ചപ്പോൾ നാരദമുനി എത്ര കാരുണ്യവാനായിരുന്നു എന്നവർക്ക് മനസ്സിലായി. അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുകയും കൃതജ്ഞതയർപ്പി ക്കുകയും ചെയ്തു. പരമദിവ്യോത്തമപുരുഷനായ കൃഷ്ണനെ പ്രദക്ഷിണം വെച്ചിട്ട് അവർ സ്വധാമങ്ങളിലേയ്ക്ക് മടങ്ങി.
( ആധാരം – ശ്രീമദ് ഭാഗവതം / ദശമസ്കന്ദം / അദ്ധ്യായം 10)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆