

ഉത്തരേന്ത്യയിൽ കാശിക്ക് പോകുന്ന വഴിയിൽ ഒരു ചണ്ഡാളൻ വസിച്ചിരുന്നു. വഴിയരികിലുള്ള ഒരു ശ്മശാനത്തിൽ മൃതദേഹങ്ങളെ ദഹിപ്പിക്കലായിരുന്നു അയാളുടെ തൊഴിൽ.വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും അയാൾക്ക് സന്തതികൾ ഉണ്ടായിരുന്നില്ല. അവൻ തൻ്റെ ദുഃഖം ഒരു സന്ന്യാസിയോട് പറഞ്ഞു. അപ്പോൾ, സാധു സേവനം ചെയ്താൽ അതിന്റെ ഫലമായി കുട്ടി ജനിക്കും എന്ന് അദ്ദേഹം ഉപദേശിച്ചു. എങ്ങിനെയാണ് സാധു സേവനം ചെയ്യേണ്ടത് എന്ന് അവൻ ചോദിച്ചു.
ആ സമയം കടുത്ത വേനൽക്കാലം ആയിരുന്നതുകൊണ്ട്, കാശിക്ക് തീർഥയാത്ര പോകുന്ന ഒരു ബ്രാഹ്മണന് ഒരു കുട, ഒരു ചെരിപ്പ്, ഒരു വിശറി— ഈ മൂന്ന് വസ്തുക്കളും ദാനമായി നൽകുവാൻ സന്ന്യാസി അവനെ ഉപദേശിച്ചു.അപ്രകാരം ആ ബ്രാഹ്മണന്റെ അനുഗ്രഹംകൊണ്ട് ഒരു സന്താനമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരു താഴ്ന്നവർഗക്കാരനായതിനാൽ നേരിട്ട് ബ്രാഹ്മണന് ദാനം ചെയ്യ്താൽ അവർ അത് സ്വീകരിക്കില്ലെന്ന് ചിന്തിച്ച് അവൻ ആ മൂന്നു വസ്തുക്കളും തയ്യാറാക്കി സമീപമുള്ള ഒരു മരക്കീഴിൽ വെച്ച്, “ആവശ്യമുള്ളവർ എടുത്തുകൊള്ളുക” എന്ന് എഴുതി ഒരു കുറിപ്പ് വച്ച് തന്റെ തൊഴിലിലേക്ക് തിരിച്ചു.
അതേ സമയം, ജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തിയ ഒരു ബ്രാഹ്മണൻ കാശിയിൽ തീർത്ഥയാത്ര ചെയ്യണമെന്ന ആത്മബോധത്തോടെ കാൽനടയായി യാത്ര ആരംഭിച്ചു. കഠിനമായ വേനലിൽ ഏറെ കഷ്ടപ്പെട്ട അദ്ദേഹം, വഴിയിൽ അതേ മരക്കീഴിൽ വെച്ചിരുന്ന കുടയും ചെരിപ്പും വിശറിയും കണ്ടു, ആ വസ്തുക്കൾ സന്തോഷത്തോടെ എടുത്ത് ഉപയോഗപ്പെടുത്തി യാത്ര തുടർന്നു. കാശിയിൽ തീർത്ഥാടനം ചെയ്തു മടങ്ങുമ്പോൾ വഴിയിൽ മരിക്കുകയും ചെയ്തു. ആ ബ്രാഹ്മണന്റെ ആത്മാവ് പുനർജനിച്ച് ചണ്ഡാളൻ്റെ ഗൃഹത്തിൽ ഒരു ആൺകുഞ്ഞായി ജനിച്ചു.
കുഞ്ഞിന്റെ ജനനം തങ്ങൾക്കുള്ള ദൈവാനുഗ്രഹമായി കുടുംബം കരുതി. പക്ഷേ, കുഞ്ഞ് ഒരാളോടും സംസാരിക്കാതെയാണ് വളർന്നത്. പതിനാറാം വയസ്സിലേക്കെത്തിയപ്പോൾ പോലും അവൻ ഊമയായിരുന്നു.
ആ കാലഘട്ടത്തിൽ ചണ്ഡാളൻ താമസിച്ചിരുന്ന രാജ്യം മുഴുവൻ കള്ളന്മാരുടെ ശല്യം അധികമായി തുടങ്ങി. ജനങ്ങൾ രാജാവിനോട് പരാതി നൽകി. കള്ളന്മാരിൽ നിന്ന് ജാഗ്രതയായിരിക്കാൻ വേണ്ടി ഓരോ രാത്രിയും പ്രജകളിലോരോരുത്തരും നഗരത്തിൽ നാലു യാമങ്ങളിലായി പെരുമ്പറ കൊട്ടുവാനായി രാജാവ് ഉത്തരവിട്ടു.
ആ രാത്രി,ചണ്ടാളൻറെ ഊഴമായിരുന്നു. എന്നാൽ, അവന് മറ്റൊരു കാര്യത്തിനായി നഗരം വിട്ട് വെളിയിൽ പോകേണ്ടിയിരുന്നു. അതുകൊണ്ട് ഊമയായ മകനെ പെരുമ്പറ അടിക്കുവാനായി അയക്കാമെന്ന് അവർ തീരുമാനിച്ചു. അമ്മ കുട്ടിക്ക് പെരുമ്പറ കൈമാറി. അത് എപ്പോഴൊക്കെ എപ്രകാരം അടിക്കണം എന്നും അവർ കാണിച്ചുകൊടുത്തു.
കുട്ടി കൃത്യമായ രീതിയിൽ പെരുമ്പറ മുഴക്കി നടക്കാൻ തുടങ്ങി. ആദ്യം യാമം കഴിഞ്ഞപ്പോൾ, മൗനനായിരുന്ന ആ ബാലൻ പെരുമ്പറ നിർത്തി, സംസ്കൃതത്തിൽ ഒരു ശ്ലോകം ഉച്ചരിച്ചു:
“കാമഃ ക്രോധശ്ച ലോഭശ്ച ദേഹേ നിഷ്ഠാന്തി തസ്കരാഃ
ജ്ഞാനരത്നാപഹാരായ തസ്മാത് ജാഗ്രത ജാഗ്രത”
“
ഈ ശ്ലോകം കേൾക്കാൻ ഇടയായ രാജാവ് അത്ഭുതപ്പെട്ടു.
രണ്ടാം യാമം കഴിഞ്ഞപ്പോൾ, ബാലൻ പറഞ്ഞു വീണ്ടും ഒരു ശ്ലോകം ഉച്ചരിച്ചു.
“ജന്മദുഃഖം ജരാദുഃഖം ജായാദുഃഖം പുനഃ പുനഃ
സംസാരസാഗരദുഃഖം തസ്മാത് ജാഗ്രത ജാഗ്രത”
മൂന്നാം യാമത്തിൽ, ബാലൻ പറഞ്ഞു:
“മാതാ നാസ്തി പിതാ നാസ്തി ബന്ധുഃ സഹോദരഃ
അർത്ഥം നാസ്തി ഗൃഹം നാസ്തി തസ്മാത് ജാഗ്രത ജാഗ്രത”
നാലാം യാമത്തിൽ, ബാലൻ പറഞ്ഞു:
“ആയസാ പഥേ ലോകേ കർമണാ ബഹുചിന്തയാ
ആയുഃക്ഷണം ന ജാനാതി തസ്മാത് ജാഗ്രത ജാഗ്രത”!!
അടുത്ത നാൾ രാവിലെ, രാജാവ് ചണ്ഡാലനെയും മകനെയും രാജ്യസഭയിൽ വരാൻ ഉത്തരവിട്ടു. തലേന്നാൾ രാത്രി മകൻ എന്ത് ശ്ലോകങ്ങളാണ് ഉച്ചരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
ചണ്ഡാളൻ അത്ഭുതത്തോടെ മറുപടി പറഞ്ഞു മറുപടി പറഞ്ഞു: “എന്റെ മകൻ പിറന്നതുമുതൽ സംസാരിച്ചിട്ടില്ല.
എന്നാൽ രാജാവ് ഇതേ ചോദ്യം ബാലകനോട് ആവർത്തിച്ചു ” രാജാവിൻറെ ചോദ്യങ്ങൾക്ക് മറുപടിയായി ബാലകൻ ഓരോ ശ്ലോകങ്ങളുടെയും അർത്ഥം വിശദീകരിച്ചു.
കാമഃ ക്രോധശ്ച ലോഭശ്ച ദേഹേ നിഷ്ഠാന്തി തസ്കരാഃ
ജ്ഞാനരത്നാപഹാരായ തസ്മാത് ജാഗ്രത ജാഗ്രത!!”
അർഥം: ഈ ശരീരത്തിൽ അമൂല്യമായ ജ്ഞാനരത്നം വിരാജിക്കുന്നു. അതിനെ കവർന്നെടുക്കാൻ കാമം, ക്രോധം, ലോഭം എന്നീ മോഷ്ടാക്കൾ അതിനകത്ത് പാർക്കുന്നു. അതുകൊണ്ട് ജാഗ്രതയോടെ ഇരിക്കൂ! ജാഗ്രതയോടെ ഇരിക്കൂ!
ജന്മദുഃഖം ജരാദുഃഖം ജായാദുഃഖം പുനഃ പുനഃ
സംസാരസാഗരദുഃഖം തസ്മാത് ജാഗ്രത ജാഗ്രത”
അർഥം: ജനനം ഒരു ദുഃഖമാണ്, വൃദ്ധാവസ്ഥ അതിലേറെ ദുഃഖം. യൗവന കാലത്തിൽ പരസ്പര ആകർഷണത്താലും ഭൗതികബന്ധങ്ങളാലും ഉണ്ടാകുന്ന മോഹങ്ങളും മോഹഭംഗങ്ങളും മഹാദു:ഖമാണ്. സംസാരസാഗരത്തിൽ മുങ്ങിയിട്ടുള്ള ഈ ജീവിതം വീണ്ടും വീണ്ടും ദു:ഖം മാത്രം നൽകുന്നു. അതുകൊണ്ട് ജാഗ്രതയോടെ ഇരിക്കുക!ജാഗ്രതയോടെ ഇരിക്കുക!
മാതാ നാസ്തി പിതാ നാസ്തി ബന്ധുഃ സഹോദരഃ
അർത്ഥം നാസ്തി ഗൃഹം നാസ്തി തസ്മാത് ജാഗ്രത ജാഗ്രത”
അർഥം: അമ്മ, അച്ഛൻ, സഹോദരൻ, ബന്ധുക്കൾ, സ്വന്തമെന്ന് കരുതുന്ന ധനം, വീട് എന്നിവയൊന്നും തന്നെ നമുക്ക് സ്വന്തമല്ല. അതുകൊണ്ട് ജാഗ്രതയോടെ ഇരിക്കുക! ജാഗ്രതയോടെ ഇരിക്കുക!
“ആയസാ പഥേ ലോകേ കർമണാ ബഹുചിന്തയാ
ആയുഃക്ഷണം ന ജാനാതി തസ്മാത് ജാഗ്രത ജാഗ്രത”
അർഥം: ഈ ലോകത്തിലെ ജീവിതം ഭൗതിക കാര്യങ്ങളിൽ മുഴുകിയിരിക്കുന്നു. കർമഫലങ്ങളിൽ ആസക്തിയോടെ കഴിയുമ്പോൾ, ആയുസ് നിമിഷനിമിഷമായി കുറയുന്നതാണ്, എന്നാൽ നമ്മൾ അത് അറിയാതെ ഇരിക്കുന്നു. അതുകൊണ്ട് ജാഗ്രതയോടെ ഇരിക്കുക”
രാജ്യസഭയിൽ നിന്നുകൊണ്ട് ഇപ്രകാരം മറുപടി പറഞ്ഞ ആ ബാലകന്റെ മുന്നിലേക്ക് രാജാവ് തൻറെ സിംഹാസനം വിട്ട് അടുത്തുവന്നു.
താൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ആഴത്തിലുള്ള ആത്മതത്വമാണ് ബാലകൻ വിശദീകരിച്ചു തന്നത് മനസ്സിലാക്കിയ രാജാവ് തന്റെ ജീവിതം തന്നെ മാറ്റിനിർണ്ണയിക്കാൻ തയ്യാറായി.
🔚 സന്ദേശം:
നാം പുറത്തുള്ള മോഷ്ടാക്കളെക്കുറിച്ചാണ് എല്ലായ്പ്പോഴും ജാഗ്രത പാലിക്കുക. എന്നാൽ, നമ്മുടെ ഉള്ളിലെ കാമ-ക്രോധ-ലോഭങ്ങൾ എന്നുള്ള മോഷ്ടാക്കളെ മറക്കുന്നു. ഈ കഥ നമ്മെ ആന്തരിക ജാഗ്രതയിലേക്കാണ് നയിക്കുന്നത്.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
