About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
യഥാ പ്രകാശയത്യേകഃ കൃത്സ്നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്നം പ്രകാശയതി ഭാരത.
ഭാരതപുത്രാ, സൂര്യൻ വിശ്വത്തിലെങ്ങും വെളിച്ചം പരത്തുന്നതു പോലെ ജീവാത്മാവ് ശരീരത്തിലിരുന്നുകൊണ്ട് അതിനെ അവബോധത്താൽ പ്രകാശമാനമാക്കുന്നു.
പ്രജ്ഞയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പലതുമുണ്ട്. ഇവിടെ ഭഗവദ്ഗീത സൂര്യനേയും സൂര്യപ്രകാശത്തേയും ഉദാഹരണമാക്കുന്നു. സൂര്യൻ ഒരിടത്ത് നിന്നുകൊണ്ട് വിശ്വത്തിലെങ്ങും വെളിച്ചം പരത്തുന്നതുപോലെയാണ് ഹൃദയസ്ഥനായ ജീവാത്മാ കണം ശരീരത്തെ മുഴുവൻ പ്രജ്ഞാഭാസുരമാക്കുന്നത്. സൂര്യപ്രകാശം സൂര്യന്റെ സാന്നിദ്ധ്യത്തിന് തെളിവാണെന്നപോലെ പ്രജ്ഞ ആത്മാവിന്റെ സാന്നിദ്ധ്യത്തിനും തെളിവാണ്. ശരീരത്തിൽ ആത്മാവിന്റെ സാന്നിദ്ധ്യമുള്ളപ്പോൾ അതിലെങ്ങും പ്രജ്ഞയുടെ പ്രകാശമുണ്ടായിരിക്കും; ആത്മാവ് വിട്ടുപോയ ശരീരത്തിൽ പ്രജ്ഞ ശേഷിക്കുകയില്ലതാനും. ബുദ്ധിയുള്ള ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണിത്. പദാർത്ഥങ്ങളുടെ സങ്കലനത്തിൽ നിന്നുണ്ടാവുന്ന ഒരുത്പന്നമല്ല, പ്രജ്ഞ. ജീവാത്മാവിന്റെ ലക്ഷണമാണത്. ഗുണത്തെ സംബന്ധിച്ചിടത്തോളം ജീവാത്മാവിന്റെ പ്രജ്ഞ പരമോന്നത പ്രജ്ഞയോട് തുല്യമെന്നിരിക്കിലും അതിന് പരമോന്നതിയില്ല. ഒരു പ്രത്യേക ശരീരത്തിലെ പ്രജ്ഞയ്ക്ക് മറ്റൊരു ശരീരത്തിലുള്ള പ്രജ്ഞയിൽ പങ്കില്ലെന്നതുതന്നെ കാരണം. വ്യക്തിഗതജീവാത്മാവിന്റെ സുഹൃത്തെന്ന നിലയിൽ സർവ്വ ശരീരങ്ങളിലും സ്ഥിതിചെയ്യുന്ന പരമാത്മാവാകട്ടെ, സർവ്വ ജീവജാലങ്ങളുടേയും ബോധം ഉൾക്കൊള്ളുന്നു. ഇതാണ് വ്യക്തിഗത്രപജ്ഞയ്ക്കും പരമോന്നത്രപജ്ഞയ്ക്കും തമ്മിലുള്ള വ്യത്യാസം.
(ശ്രീമദ് ഭഗവദ്ഗീത യഥാരൂപം 13.34
Subscribe to get the latest posts sent to your email.