മഹാഭാരതചരിത്രത്തിലെ ശ്രദ്ധേയരായ വ്യക്തികളിൽ ഒരാൾ. മഹാരാജാവ് പാണ്ഡുവിന്റെ മാതാവായ അംബികയുടെ പരിചാരിക വ്യാസദേവനാൽ വിദുരരെ ഗർഭം ധരിച്ചു. അദ്ദേഹം യമ രാജാവിന്റെ അവതാരമായിരുന്നു. മണ്ഡൂക മുനിയുടെ ശാപത്താൽ അദ്ദേഹത്തിന് ഒരു ശൂദ്രനായി ജന്മമെടുക്കേണ്ടിവന്നു. കഥ ഇപ്രകാരമാണ്. ഒരിക്കൽ രാജഭടന്മാർ മണ്ഡൂക മുനിയുടെ പർണശാലയിൽ ഒളിച്ചിരുന്ന കുറച്ചു കള്ളന്മാരെ പിടികൂടി. പതിവുപോലെ അവർ എല്ലാ കള്ളന്മാരെയും മണ്ഡൂക മുനിയോടൊപ്പം പിടികൂടി ന്യായാധിപന്റെ മുന്നിലെത്തിച്ചു. ന്യായാധിപൻ മുനിയെ കുന്തം കൊണ്ട് കുത്തിക്കൊല്ലാൻ പ്രത്യേക ഉത്തരവിട്ടു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് ഈ വാർത്ത രാജാവിന്റെ കാതുകളിലെത്തുകയും, മഹാനായ മുനിയെന്ന പരിഗണനയാൽ അദ്ദേഹത്തിന്റെ വധശിക്ഷ ഉടനെ റദ്ദാക്കുകയും, തന്റെ ഉദ്യോഗസ്ഥർ ചെയ്ത തെറ്റിന് രാജാവ് സ്വയം മുനിയോട് ക്ഷമ യാചിക്കുകയും ചെയ്തു. മുനി ഉടൻ തന്നെ ജീവാത്മാക്കളുടെ വിധി നിർണയിക്കുന്ന യമരാജാവിന്റെ പക്കൽ പോകുകയും, അപരാധമൊന്നും പ്രവർത്തിക്കാത്ത അദ്ദേഹത്തെ അത്തരമൊരു വിഷമസ്ഥിതിയിൽ അകപ്പെടുത്തിയതിനു കാരണമാരായുകയും ചെയ്തു. മുനിയുടെ ചോദ്യം ശ്രവിച്ച യമരാജൻ, കുട്ടിക്കാലത്ത് മുനി ഒരു ഉറുമ്പിനെ കൂർത്ത വയ്ക്കോൽ കൊണ്ട് നോവിച്ചിരുന്നുവെന്നും, ആയതിനാലാണ് മുനിയെ പ്രയാസങ്ങളിൽ അകപ്പെടുത്തിയതെന്നും പ്രതിവചിച്ചു. തന്റെ കുട്ടിക്കാലത്തെ നിഷ്കപടമായ കുസൃതിക്ക് യമരാജൻ ശിക്ഷിച്ചത്, യമരാജന്റെ ഭാഗത്തു നിന്നുണ്ടായ അവിവേകമാണെന്ന് തെറ്റിദ്ധരിക്കുകയും, ഒരു ശൂദ്രനായി ജനിക്കാൻ ഇടയാവട്ടെയെന്ന് ശപിക്കുകയും ചെയ്തു. യമരാജാവിന്റെ ഈ ശുദ്രാവതാരമാണ് ധൃതരാഷ്ട്രരുടെയും മഹാരാജാവ് പാണ്ഡുവിന്റെയും സഹോദരൻ വിദൂൻ. എന്നാൽ, കുരുവംശത്തിന്റെ ഈ ശൂദ്രപുതനെയും ഭീഷ്മദേവൻ മറ്റ് ഭാഗിനേയന്മാർക്ക് തുല്യനായി കരുതി പെരുമാറിയിരുന്നു. കാലക്രമേണ വിദുരർ ഒരു ബ്രാഹ്മണന് ശൂദ്രാണിയിൽ ജനിച്ച യുവതിയെ വിവാഹം ചെയ്തു. ഭീഷ്മഭ്രാതാവായ സ്വപിതാവിൽനിന്നും അദ്ദേഹത്തിന് അന്തരാവകാശമായി പിതൃസ്വത്തുക്കളൊന്നും ലഭിച്ചില്ല. എന്നിട്ടും, അഗ്രജനായ ധൃതരാഷ്ട്രർ അദ്ദേഹത്തിന് ഭൂമിയും സമ്പത്തും നൽകിയിരുന്നു. രാജാവായ ധൃതരാഷ്ട്രരോട് വിദുരർക്ക് അഗാധമായ സ്നേഹമുണ്ടായിരുന്നു. ജീവിതത്തിലുടനീളം ധൃതരാഷ്ട്രർക്ക് മാർഗനിർദേശം നൽകി നേർവഴിക്ക് നടത്താൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. ഭ്രാതാക്കൾ തമ്മിലുള്ള കുരുക്ഷേത്ര യുദ്ധ വേളയിൽ പാണ്ഡുപുത്രരോട് നീതി കാണിക്കണമെന്ന് വിദൂരൻ തന്റെ ജ്യേഷ്ഠഭ്രാതാവിനോട് സവിനയം ആവർത്തിച്ച് യാചിച്ചു. എന്നാൽ ദുര്യോധനന് ചിറ്റപ്പന്റെ ഈ അനാവശ്യ ഇടപെടൽ ഇഷ്ടപ്പെട്ടില്ല. ആകയാൽ, ദുര്യോധനൻ പ്രത്യക്ഷത്തിൽത്തന്നെ വിദുരരെ അപമാനിച്ചു. ഇതിന്റെ ഫലമായി വിദുരർ കൊട്ടാരമുപേക്ഷിക്കുകയും, മൈത്രേയമുനിയിൽനിന്നും നിർദേശങ്ങൾ സ്വീകരിച്ച് തീർത്ഥാടനത്തിന് യാത്രയാകുകയും ചെയ്തു.
( ശ്രീമദ് ഭാഗവതം 1/13/1/ഭാവാർത്ഥം )
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
