വനത്തിനുള്ളിലെ ഒരു ചെറിയ തുറസായ സ്ഥലത്ത് നിഗൂഢനായ ഒരു യോഗി ധ്യാനത്തിൽ ലയിച്ചിരിക്കുകയായിരുന്നു, .. ചമ്രം പടിഞ്ഞ് അടഞ്ഞ കണ്ണുകളോടെ നിലത്ത് ഇരുന്ന യോഗി ഒരു പ്രതിമയെ പോലെ തോന്നിച്ചു. ചുറ്റുമുള്ള ശാന്തതയെയും സമാധാനത്തെയും അദ്ദേഹം അഭിനന്ദിക്കുകയായിരുന്ന
മുന്നറിയിപ്പില്ലാതെ പേടിച്ചരണ്ട ഒരു എലി യോഗിയുടെ മടിയിലേക്ക് ചാടി. “ദയവായി എന്നെ രക്ഷിക്കൂ. ഒരു പൂച്ച എന്നെ പിന്തുടരുന്നു” എന്ന് അത് നിലവിളിച്ചു.
യോഗി പതുക്കെ ഒരു കണ്ണ് തുറന്നു, പിന്നെ മറ്റേതും. അദ്ദേഹം എലിയെ ഉറ്റു നോക്കി. “പൂച്ചകളെ പിന്തുടർന്ന് പോകുന്നത് എന്റെ ജോലിയല്ല..
“ശ്രീമാൻ ദയവായി , ദയവായി എന്നെ സഹായിക്കൂ,” എന്ന് എലി കരഞ്ഞു.
“ശരി,” യോഗി പറഞ്ഞു. “നിങ്ങൾക്ക് ഒരു പൂച്ചയാകാം.” പിന്നെ അദ്ദേഹം ഒരു കൈ നീട്ടി മന്ത്രം ഉരുവിട്ടു, എലി അങ്ങനെ പൂച്ചയായി. പൂച്ച പെട്ടെന്ന് കാട്ടിലേക്ക് തിരിച്ചു പോയി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, യോഗി എല്ലായ്പ്പോഴും എന്നപോലെ സമാധാനപരമായ ധ്യാനത്തിൽ ഇരിക്കുകയായിരുന്നു. ഇത്തവണ ഒരു പൂച്ച കുറ്റിക്കാട്ടിൽ നിന്ന് നുഴഞ്ഞു കയറി. ദയനീയമായി കരഞ്ഞു പറഞ്ഞു, “ദയവായി എന്നെ രക്ഷിക്കൂ! ഒരു ക്രൂരനായ നായ എന്റെ പിന്നാലെ വരുന്നു. യോഗി പറഞ്ഞു, “”ഞാൻ നിങ്ങളെ തിരിച്ചറിയുന്നു, കഴിഞ്ഞ ദിവസം ഞാൻ പൂച്ചയാക്കി മാറ്റിയ എലിയാണ് നിങ്ങൾ.” പൂച്ച ഉച്ചത്തിൽ കരഞ്ഞു.
“ശരി, ശരി, ഇപ്പോൾ നമ്മൾ എന്തുചെയ്യും?” പിന്നെ അദ്ദേഹം മറ്റൊരു മന്ത്രം ചൊല്ലി പൂച്ചയെ ഒരു വലിയ കുരയ്ക്കുന്ന നായയാക്കി മാറ്റി. നായ കാട്ടിലേക്ക് ഓടിപോയി, യോഗി ധ്യാനം തുടർന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വളരെ വിഷമകരമായ അവസ്ഥയിൽ നായ മടങ്ങി വന്നു. അത് യോഗിയുടെ അടുത്തേക്ക് വന്ന് ആവലാതി പറഞ്ഞു, “ദയവായി എന്നെ സഹായിക്കൂ. ഒരു വലിയ കടുവ എന്നെ പിന്തുടരുന്നു.”
ദയാലുവായ യോഗി പരിഭ്രാന്തനായ നായയുടെ ദുരവസ്ഥ പരിഗണിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, “ഓ, നീ ഭീരുവായ ഒരു ജീവി തന്നെ, വിറയ്ക്കുന്നത് നിർത്തൂ. നീയും ഒരു കടുവയായി തീരും. കൂടുതൽ ഭയപ്പെടേണ്ട.” ഉടൻ അദ്ദേഹം ഒരു മന്ത്രം ഉരുവിട്ടു. അങ്ങനെ അത് കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗമായി മാറി.
എന്നാൽ പോകുന്നതിനുപകരം, കടുവ തന്റെ പുതിയ ശരീരത്തെ പ്രശംസിച്ച് അഭിമാനത്തോടെ ചുറ്റിനടന്നു. കറുപ്പും ഓറഞ്ചും നിറത്തിലെ വരയുള്ള ചർമം നീളമുള്ള നാവുകൊണ്ട് നക്കി വളരെ സംതൃപ്തിയോടെ തന്റെ മൂർച്ചയുള്ള നഖങ്ങൾ പരിശോധിച്ചു.
കടുവ തന്നെ നോക്കുന്നത് യോഗി ശ്രദ്ധിച്ചപ്പോൾ ചോദിച്ചു, “നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത്?” ഒരു പുഞ്ചിരിയോടെ കടുവ മറുപടി പറഞ്ഞു, “എനിക്ക് താങ്കളെ ഭക്ഷിക്കണം.” അത് കുതിക്കാൻ തയ്യാറായി.
യോഗിയുടെ നീക്കം കടുവയെക്കാൾ വളരെ വേഗത്തിലായിരുന്നു. വിരൽ ചൂണ്ടി അദ്ദേഹം മറ്റൊരു മന്ത്രം ഉച്ചരിച്ചു. “നന്ദികെട്ട നികൃഷ്ടൻ! വീണ്ടും, ഒരു എലി ആയിമാറുക!”(പുനര് മൂഷികോ ഭവ: “വീണ്ടും നിയൊരു എലി ആയിത്തീരുക.)
പ്രകൃതി നമുക്ക് ദൈവത്തെ തിരിച്ചറിയാനുള്ള അവസരം നൽകി, ദൈവത്തെ സാക്ഷാത്കരിക്കുന്നത് മനുഷ്യനെ ഉദ്ദേശിച്ചുള്ളതാണ്. മനുഷ്യൻ, ദൈവത്തെ തിരിച്ചറിയുന്നില്ലെങ്കിൽ, അവൻ കേവലം മൃഗീയമായ ജീവിതരീതിയിൽ ഭക്ഷണം, ഉറക്കം, ഇണചേരൽ എന്നിവയിൽ ഏർപ്പെടുന്നു. അപ്പോൾ പ്രകൃതി വിളിക്കും, “ശരി, ശ്രീമാൻ, വീണ്ടും മൃഗമായിത്തീരുക.” പുനർ മൂഷികോ ഭവ: “വീണ്ടും ഒരു എലിയായി മാറുക.
ഇതാണ് നമ്മളുടെ അവസ്ഥ. നാം നാഗരികതയിൽ മുന്നേറുന്നു. ഇപ്പോൾ നമ്മൾ ദൈവത്തെ കൊല്ലാൻ ആഗ്രഹിക്കുന്നു. അതിനാൽ നമ്മൾ വീണ്ടും പ്രാകൃതരാകാനും കാട്ടിൽ നഗ്നരായി തുടരാനും പോകുന്നു.
യഥാർത്ഥത്തിൽ, അവർ അത് പരിശീലിക്കുന്നു: പ്രകൃതിയുടെ ജീവിതം. അതിനാൽ അവർ വീണ്ടും പ്രാകൃതരാവാൻ പോകുന്നു. അത് നടപ്പാക്കപ്പെടുന്നു. അവർ കാട്ടിലേക്ക് പോകുന്നു, അവർ നഗ്നരായി തുടരുന്നു. അതിനാൽ വാസ്തവത്തിൽ, പുനർ മൂഷികോ ഭവ: “വീണ്ടും ഒരു എലിയായി മാറുക.
ശ്രീല പ്രഭുപാദർ
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
